24 ജനുവരി 2012

സാംസ്കാരിക സാഗരം ഇനി ഗര്‍ജ്ജിക്കില്ല. മലയാളിയെ ശുഷ്കമായ വാചാടോപങ്ങളില്‍ നിന്ന് സംവാദസാനുക്കളിലേക്ക് നയിച്ച ഇടയന്‍, മുണ്ടശ്ശേരിക്കും മാരാര്‍ക്കും ശേഷം വിമര്‍ശന കലയിലെ അഗ്രഗാമി, പ്രഭാഷണത്തിലെ സൂര്യതേജസ്സ്, തെളിഞ്ഞ എഴുത്ത്, അനുപമനായ ഗുരു, പറയാന്‍ കൊള്ളാത്ത അസുഖങ്ങള്‍ പട്ടില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്ന നാമൊക്കെ അടങ്ങുന്ന സമൂഹത്തിന്റെ തുണിയുരിഞ്ഞും മുഖത്തടിച്ചും അഴീക്കോട് നടത്തിയത് ഒരു ശസ്ത്രക്രിയയാണ്. കാലഗോപുരത്തിന്മേലെ കൊത്തുപണികള്‍ .